കാലങ്ങളായി എന്റെ ഉള്ളിൽ കൊണ്ടുനടന്ന ഒരു മോഹമായിരുന്നു എഴുത്തുകളൊക്കെ ഒരുമിപ്പിച്ചുകൊണ്ട് ഒരു പുസ്തകം രൂപപെടുത്തുക എന്നത് . ആ മോഹത്തിന് ഒരു അന്ത്യമുണ്ടായോ എന്നു ചോദിച്ചാൽ, ഉണ്ടായി എന്ന് വേണം പറയാൻ. കാരണം എന്നാൽ കഴിയും വിധം ഒരു പുസ്തകം പോലെത്തന്നെ അത്രയും ശ്രദ്ധയോടെയാണ് ഈ ബ്ളോഗും രൂപകൽപ്പന ചെയ്തിരിക്കുന്നത് . പത്തു വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിതകൾ വരെ വലിയ തിരുത്തലുകളൊന്നുമില്ലാതെ ഇതിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഓൺലൈൻ കൺവെർട്ടർ ഉപയോഗിച്ച് ടൈപ്പ് ചെയ്തതുകൊണ്ട് ശ്രെദ്ധയിൽപെടാത്ത തെറ്റുകൾ കണ്ടേക്കാം. മാന്യ വായനക്കാർ സഹർഷം ക്ഷമിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുമെന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം പ്രജീഷ്കുമാർ എടപ്പാൾ
ശലഭംപോലെ
പരന്നുയരുന്നവരെക്കുറിച്ച്
പൂക്കളുടെ കാതില്‍
കിന്നാരം പറയുന്നവരെക്കുറിച്ച്
ചിറകില്‍ സുഖന്ധവും
അധരങ്ങളില്‍ പുഞ്ചിരിയുമായി
ആരും കാണാതെ
കവിള് നിറക്കുന്നവരെക്കുറിച്ച്.
പപ്പോഴും
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരിക്കലും മാഞ്ഞുപോകാത്ത വിധം
അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ്
അവര്‍ മഞ്ഞുപോകാറുള്ളത്,
ചുറ്റിലും നിറയുന്ന സൌരഭ്യങ്ങള്ക്കിടയില് നിന്ന്
മുന്‍ധാരണ കളൊന്നുമില്ലാതെ
ആര്‍ക്കും പിടികൊടുക്കാതെ
ഒരിക്കൽ ....!