പൂർവകാല സ്‌മൃതികളുമായി
ഒരു കിളി ഉമ്മറത്തു വന്ന്
ചാഞ്ഞും ചെരിഞ്ഞുമുള്ള
നോട്ടമെറിഞ്ഞു.
ചുണ്ടിലെ കാക്കപ്പഴം
മുന്നിൽ വെച്ച്
മുറിഞ്ഞ വാക്കറിയിക്കാതെ
കുശലങ്ങളന്വേഷിച്ചു,
കണ്ണിലെ നനവ് ,
ചുണ്ടിലെ ഇടർച്ച.
മുന്നിലെ കരിപിടിച്ച റാന്തൽ വിളക്കും
മുഷിഞ്ഞ വസ്ത്രങ്ങളും ,
ദ്രവിച്ച സ്വപ്നങ്ങളും,
ഒരുപോലെ മരവിച്ചു നിൽക്കെ,
കാഴ്ചകൾക്കപ്പുറത്ത്
തൂവലിനുകുറുകെ
വാർന്ന ഒരു നര.
വാർന്ന ഒരു നര.
പിന്നെ,
പാതിയിൽ മുറിഞ്ഞ വാക്കുമായി
തിരിഞ്ഞു നോക്കിക്കൊണ്ട്
ഒരിക്കൽകൂടി നിറഞ്ഞ ശൂന്യതയിലേക്ക്
No comments:
Post a Comment