Friday, January 13, 2017

കടൽ


കരളുവെന്തുകൊ-
ണ്ടുറവ പൊട്ടുന്നു,
ഉറവിലൊക്കെയും
കടൽ മണക്കുന്നു,
കടലിനാഴിയി-
ലുറഞ്ഞു പോയൊരു
പ്രപഞ്ച സ്ഫോടന-
മുണർന്നിരിക്കുന്നു.

കുളിർക്കുവാൻ നിലാ-
വൊഴുകിയെത്തിലും,
വിറക്കുന്നൂ മേനി
തളർച്ച കാഴ്ചയിൽ,
ഇടയ്ക്കുമങ്ങിയും
ഉയർന്നുതാണുമി
പ്രപഞ്ചസീമയെ
തഴുകുന്നൂ സൂര്യൻ.

തുഴഞ്ഞു ശീലിച്ച
പഴയ പങ്കായം
എടുത്തുയർത്തിനി-
ന്നപരനോടുപോൽ,
കടലു ചുംബിക്കും
മകലെ വാനവും
മലകളും നോക്കി-
യിതാണ് ജീവിതം.

എടുത്തുയർത്തിയ
പഴയ പങ്കായം
അടുത്ത മാത്രയി-
ലടുത്തു വെച്ചിട്ട്
പതിവിലെത്രയോ
മൃദുലമായിനിന്ന-
കലെ നോക്കി
സ്മിതം പൊഴിക്കുന്നു .

ധൃതിയിലെന്റെ   
കരാഗതങ്ങളിൽ
തുഴയുമെന്നടു
ത്തിത്തിരി വള്ളവും,
തിരകൾ മാടി
വിളിക്കും വിശാലമാം
കനകമുള്ളിലോളിക്കും
പ്രഭാവവും.

പതിയെ സഞ്ചരിക്കേ-
ണ്ടുന്ന പാതയിൽ
തിരകൾ താണ്ടിയകലവേ
പന്തുപോൽ,
പതിയെ മണ്ണിനെ
വേർപെടുത്തീടുന്ന
പഴയബോധം
വിളിച്ചുണർത്തീടുന്നു.

കരയകന്നു
കരയിലെ ചിത്രവും,
കടലുമാത്രം
കരാഗതങ്ങളിൽ,
കാഠിനമെങ്കിലു
മിത്രയുംശൂന്യത
കരളുപോയി
കനലിൽ ലയിക്കട്ടെ. 

No comments:

Post a Comment