Friday, January 13, 2017

മഴക്കണ്ണി




തോളോട് തോൾചേർന്ന്
വെറുതെയിരിക്കുമ്പോഴാണ്
പലപ്പോഴും അവൾ
സങ്കടങ്ങളുടെ ഭാണ്ഡം
തുറന്ന് വെക്കാറുള്ളത്.

അത് ചിലപ്പോൾ
വഴിവിളക്കിന്റെ നാളം
അണയും വരേയ്ക്കും,

അല്ലെങ്കിൽ
അടുത്ത  പ്രഭാതത്തിന്റെ
തുടക്കം വരേയ്ക്കും നീണ്ടുപോകും.


എല്ലാം കേട്ട്കഴിയുമ്പം
കൈകളങ്ങനെ അമർത്തിപ്പിടിച്ചു
കവിളിലൊരുമ്മകൊടുക്കുമ്പൊ,
കണ്ണൊക്കെ
ആകാശം ചോര്ണമാതിരി.

ഇടക്ക് എന്തേ കരയണ്.... ന്ന്
ചോദിച്ചാ...
ഇടക്ക് പറയും
സന്തോഷം കൊണ്ടാ...ന്ന്

ന്ന്...ട്ട് ..... ചേർന്നങ്ങനെ
നെഞ്ചിലേക്ക് ....!!!!

No comments:

Post a Comment